Friday, September 28, 2012

ViBGYOR Film Festival-2013: CALL for Entries


Dear Friends, 
Welcome to the 8th Edition of ViBGYOR International Film Festival for Short & Documentary films, to be held in Thrissur, Kerala, India from February 7-12, 2013! You may submit your films (documentary/short-fiction/music video/animation/spot/experimental) that pertain to any `spectrum’ (see below) for SELECTION PREVIEW. An eminent panel of Jury will select the final set of films for ViBYOR-2013. The last date for film submissions is November 15th, 2012.

We insist on Online Film submission procedure, for which you may visitwww.vibgyorfilm.org and also refer to Film Submission Guidelines and FAQ. For any difficulty/problem with online film entry procedure, please send queries toinfo@vibgyorfilm.org or contact us at: 91-9447000830/91-9447893066

Film Spectrum:
One may enter films under `FOCUS OF THE YEAR’ package or `ViBGYOR’ Theme package/s or `KERALA SPECTRUM’ package. The theme for the `Focus of the Year-2013’ package is ‘Stolen Democracies’. There are seven themes under the ViBGYOR package, namely: 1) Identities 2) Rights 3) Gender & Sexualities 4) Fundamentalism & Diversity 5) Developmentalism 6) Nation State and 7) Culture & Media. Only films made by filmmakers residing in Kerala will be considered under Kerala Spectrumpackage, which showcases documentaries, short fiction and `Focus-Children’ films based on `Kerala’ themes. (On the Entry Form you will find `International/National/Kerala Spectrum’ distinction, which we maintain only for the sake of considering films eligible for Film Fellowship).
i)        Only films completed and released after 1st January 2011 could be entered. Films once entered at ViBGYOR will not be accepted
ii)      There is an Entry Fee of INR.300 for National/Kerala Spectrum entries and $10 for `International’ entries. You may submit more than one film, but each entry should comply with all submission requirements.
iii)    Please make sure that in the Online Film Entry form you provide with all mandatory information (marked with *), regarding each film entry.
iv)    Don’t forget to upload high resolution stills (around 1MB) of your film/s. Need to publish a high quality still, very significant to your film, in our Festival catalogue.
v)      Two DVD (PAL) copies should be submitted for Selection Preview purpose, without which we will not consider your entry.
vi)    For Final screening, we accept DVCAM, MiniDV and DVD as Exhibition copies (if your film is selected).
vii)  Send the film submission packets to: ViBGYOR, 2nd Floor Kalliath Square, Palace Road, Thrissur, 680 020, Kerala, India. Tel. 9447000830/9447893066Please mention your Online Film Entry Registration number on all discs, packets and in all further communications.
viii)ViBGYOR is a non-competitive Film Festival; so there are no Awards. However we grant THREE Film Fellowships to three deserving young filmmakers whose films are entered under the National/ Kerala Spectrum sections.
ix)    The filmmaker/a representative of all selected films is invited to attend the festival and assured of local hospitality. (ViBGYOR is not in a position to pay for travel expenses).
Warmly,
On behalf of the ViBGYOR Team,
Paul Joseph Kattookkaren (cell. 9447546417) President-ViBGYOR Film Collective
Sarat Cheloor  (9809477058)Secretary-ViBGYOR
Benny Benedict (9447000830),  National Coordinator 

Wednesday, August 22, 2012

കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക

പ്രിയരെ,

കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലെ കൂടങ്കുളത്ത് റഷ്യന്‍ സാങ്കേതിക സഹായത്തോടെ 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള രണ്ട് ആണവ നിലയങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണല്ലോ. രണ്ട് ദശകങ്ങളായി തുടര്‍ന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിവരികയാണ്. പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ ആണവ വിരുദ്ധ പ്രവര്‍ത്തകരും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളും ആണവ നിലയ നിര്‍മ്മാണത്തിനെതിരായി ശക്തമായ സമരം നടത്തിവരികയുണ്ടായി. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ആണവ നിലയ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ടുപോവുകയാണുണ്ടായത്. തദ്ദേശീയരുടെ എതിര്‍പ്പിനെ നേരിടാന്‍ പോലീസ് വെടിവെപ്പുപോലും കൂടങ്കുളത്ത് നടക്കുകയുണ്ടായി. പദ്ധതിനിര്‍മ്മാണത്തിന്റെ തുടക്കം തൊട്ട് ആരംഭിച്ച ജനകീയ സമരം ജാപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കൂടങ്കുളത്തിനടുത്തുള്ള ഇടിന്തകരൈ ഗ്രാമത്തില്‍ അവര്‍ സത്യാഗ്രഹ സമരത്തിലാണ്. പതിനായിരക്കണക്കിന് ഗ്രാമീണരാണ് സത്യാഗ്രഹ സമരത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു.
ഒരു കൊല്ലക്കാലമായി നിരന്തരമായി അഹിംസാത്മകമായ രീതിയില്‍ ജനങ്ങള്‍ സമരം നടത്തിയിട്ടും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകാതെ പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ ആണവ നിലയങ്ങള്‍ ഉയര്‍ത്തുന്ന ഗൗരവമായ സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ പോരാട്ടങ്ങളെ പിന്തുണക്കാനും സര്‍ക്കാരിനെക്കൊണ്ട് പദ്ധതിയില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നതിനായി ഇടപെടാനും പൊതു സമൂഹത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഫുക്കുഷിമ ആണവാപകടത്തിനു ശേഷം ലോകമെമ്പാടും ആണവനിലയങ്ങള്‍ക്കെതിരായ വികാരം ശക്തമായിക്കൊണ്ടിരിക്കുമ്പോഴാണ് വന്‍കിട ആണവ നിലയ പദ്ധതികളുമായി ഇന്ത്യാ ഗവണ്‍മെന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ എല്ലാ പദ്ധതി പ്രദേശങ്ങളിലും ജനങ്ങള്‍ ശക്തമായ പ്രക്ഷോഭങ്ങളിലാണ്. ഭൂമിശാസ്ത്രപരമായി ദുര്‍ബലമായ പ്രദേശങ്ങളില്‍ കാര്യക്ഷമമായ പഠനങ്ങള്‍ ഒന്നും നടത്താതെയാണ് ആണവോര്‍ജ്ജ വകുപ്പ് പദ്ധതി നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കൂടങ്കുളം. വ്യക്തമായ പഠനങ്ങള്‍ നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൂടങ്കുളം ആണവ വിരുദ്ധ സമരസമിതി. മദ്രാസ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പദ്ധതി ഏറ്റവും അടുത്ത ദിനങ്ങളില്‍ തന്നെ കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥന്മാരും പ്രസ്താവനകള്‍ ഇറക്കുന്നത്. ഇത് നഗ്നമായ കോടതി അലക്ഷ്യമാണ്.
കൂടങ്കുളം ആണവ നിലയത്തില്‍ എന്തെങ്കിലും അപകടം സംബന്ധിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായിരിക്കും. ആണവ നിലയത്തില്‍ നിന്നും ആകാശമാര്‍ഗ്ഗം 70 കി.മീറ്റര്‍ മാത്രം അകലെയാണ് തിരുവനന്തപുരം നഗരം. അപകടം സംബന്ധിച്ചുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ സമ്പൂര്‍ണ്ണമായി കുടിയൊഴിപ്പിക്കപ്പെടേണ്ട പ്രദേശമാണിത്. എന്നാല്‍ അതിനാവശ്യമായ ഒരു നടപടികളും കേരള സര്‍ക്കാരിന്റെ ഒരു വകുപ്പും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല അതേക്കുറിച്ച് അവര്‍ തികച്ചും അജ്ഞരുമാണ്. കൂടങ്കുളത്ത് യാതൊരു അപകടവും സംഭവിക്കുകയില്ലെന്ന വിധിവിശ്വാസത്തിലാണ് അധികൃതര്‍. കൂടങ്കുളം ആണവ നിലയത്തില്‍ അപകടം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും എന്ന് ചോദിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ്!!! പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്ന റഷ്യന്‍ ഗവണ്‍മെന്റിന് അതിന് ബാദ്ധ്യതയില്ലെന്ന് അവര് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ പിന്തുണക്കുന്ന നയം തന്നെയാണ് നമ്മുടെ ആണവോര്‍ജ്ജ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അടക്കം പിടിയില്ലാത്ത ഒരു പദ്ധതിയാണ് ഇവിടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ പോകുന്നത്.
ആണവ നിലയങ്ങളില്‍ നിന്ന് ഉതാപാദിപ്പിക്കുന്ന മാലിന്യങ്ങള്‍ എന്തുചെയ്യുമെന്നതിനെക്കുറിച്ചും ആണവവൈദ്യുതിയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ചും ഒക്കെ നിരവധി പ്രശ്‌നങ്ങള്‍ ആണവ വിരുദ്ധ പ്രവര്‍ത്തകരും ജനങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഇവയ്‌ക്കൊന്നിനും വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ ഭൗതിക സുഖസൗകര്യങ്ങള്‍ക്കുവേണ്ടി നൂറുക്കണക്കിന് ഭാവി തലമുറയെ ഗുരുതരമായി ബാധിക്കുന്ന ആണവമാലിന്യങ്ങള്‍ കെട്ടിയേല്‍പ്പിക്കാന്‍ ധാര്‍മ്മികമായി നമുക്കെന്തധികാരമാണുള്ളത് എന്ന് നാം ആലോചിക്കേണ്ടതുണ്ട്. കൂടങ്കുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം നമ്മുടേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആ സമരത്തെ പിന്തുണക്കുവാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കണ്‍വീനര്‍
ആണവ വിരുദ്ധ സമിതി
തൃശൂര്‍

Friday, August 3, 2012

അവനവനാത്മസുഖരാഷ്ട്രീയ പ്രവര്‍ത്തനം തുടരുമ്പോള്‍...


വിബ്ജിയോര് ചലച്ചിത്രകൂട്ടായ്മയുടെ രൂപീകരണം മുതല്തന്നെ പ്രസ്ഥാനത്തില് അണിചേര്ന്ന ഒരാളെന്ന നിലയില് വിബ്ജിയോറിന്റെ സുഹൃത്ത് എന്ന നിലയിലാണ് ഞാന് കുറിപ്പ് എഴുതുന്നത്. കഴിഞ്ഞ കുറേ ആഴ്ച്ചകളായി ഫേസ്ബുക്കില് നടക്കുന്ന ചര്ച്ചകളാണ് എന്നെ ഇതെഴുതാന് പ്രരിപ്പിച്ചത്. വിബ്ജിയോറിനെക്കുറിച്ചും അതിന്റെ ആശയങ്ങളെക്കുറിച്ചും വളരെ കൃത്യമായ കാഴ്ച്ചപ്പാടും ആശയപരമായ വ്യക്തത ഉള്ളതുകൊണ്ടും കൂടിയാണ് ഞാനിതിനു മുതിരുന്നത്

തേജസ്സ് ദ്വൈവാരിക കഴിഞ്ഞ മാസം വിബ്ജിയോറിനെതിരേയും ഡോക്യുമെന്ററി സംവിധായകനും വിജിയോറിന്റെ സന്തത സഹചാരിയുമായിരുന്ന ശരത്ചന്ദ്രനെക്കുറിച്ചും നുണപ്രചരണം നടത്തിയപ്പോള്വിബ്ജിയോര്സുഹൃത്തുക്കള്തേജസ്സ് പത്രാധിപര്ക്ക് "അവനവനാത്മസുഖരാഷ്ട്രീയത്തെ തിരിച്ചറിയുക - തേജസ്സ് ദ്വൈവാരികയ്ക്ക് ഒരു തുറന്ന കത്ത്" എന്ന പേരില്എഡിറ്റോറിയല് അപ്പോളജിയോടെ തേജസ്സ് ദ്വൈവാരിക പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്ത് അയച്ചിരുന്നു. പ്രസ്തുത കത്ത് പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവര്ത്തകനുമായ റെനി ഐലിന്റേയും ജനകീയ ഡോക്യുമെന്ററികളുടെ അപ്പോസ്തലനായി തേജസ് വാഴ്ത്തുന്ന ബഹു. സത്യന്റേയും ആദ്യം സൂചിപ്പിച്ച നുണക്കഥക്ക് തുട്ടുകൊടുത്തു സഹായിച്ച എഡിറ്ററുടേയും സര്വ്വോപരി ലക്ഷങ്ങളുടെ രാഷ്ട്ര സാമൂഹിക വിഷയങ്ങളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്ന തേജസ് വാരികയുടേയും മാനം കപ്പല് കേറ്റുമെന്നുള്ളതുകൊണ്ട് പ്രസിദ്ധീകരിച്ചില്ല എന്നു മാത്രമല്ല, മേല്പ്പറഞ്ഞ പുലികള് തന്നെ തുടങ്ങി വച്ചു പുലിവാലുപിടിച്ച ഫേസ്ബുക്ക് ചര്ച്ചകളില്നിന്ന് ഓടി രക്ഷപ്പെട്ട് ഒളിച്ചിരിക്കുന്നുവെങ്കിലും ഞങ്ങള് മരിച്ചിട്ടില്ല എന്നു തെളിയിക്കാന് പുലികള് ലക്കത്തിലും കല്ലു വെച്ചോ കാരയ്ക്കാ വച്ചോ അത്തരത്തില്എന്തോ എഴുതിപിടിപ്പിച്ചിട്ടുണ്ട് എന്നറിയുന്നു. 

സത്യത്തില്  അറിയാനുള്ള ആകാംഷകൊണ്ട് ചോദിക്കുകയാണ് സുഹൃത്തെ. എന്താണു നിങ്ങളുടെ പ്രശ്നം? സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ഇന്നു കേരളത്തിനകത്തും പുറത്തും നടക്കുന്ന വിഷയങ്ങളുടെ നേര്ക്കാഴ്ച്ചകള്ഡോക്യുമെന്ററികളിലൂടെ നാലാളറിയുന്നതിലെന്താ തെറ്റ് എന്നെനിക്കു മനസ്സിലാകുന്നില്ല? റെന്നിയുടേയോ, ശ്രീജിത്തിന്റേയോ സത്യന്റേയോ ഡോക്യുമെന്ററികള്വിബ്ജിയോര്ജൂറി തിരഞ്ഞെടുത്തില്ല എന്നത് വിബ്ജിയോര്ചലച്ചിത്രകൂട്ടായ്മാ ഭാരവാഹികള്ക്കോ, വിബ്ജിയോര്ചലച്ചിത്രമേളസംഘാടക സമിതിക്കോ ഇടപെടാനോ പരിഹരിക്കാനോ കഴിയാത്ത വിഷയമാണ്. ഡോക്യുമെന്ററിയോ, ചെറുചലച്ചിത്രമോ, ആനിമേഷന്ചിത്രമോ എന്തോ ആയിക്കൊള്ളട്ടെ ലോകത്തിന്റെ പല ഭാഗങ്ങളില് നിന്നും വിവിധ വിഷയങ്ങള് ആസ്പദമാക്കി വിവിധ സംവിധായകര് നിര്മ്മിച്ച് അയച്ചു തരുന്ന ചലച്ചിത്രങ്ങളില്നിന്ന് വിഷയങ്ങള്ആസ്പദമാക്കി ജൂറി തിരഞ്ഞെടുക്കുന്ന ചലച്ചിത്രങ്ങളേ വിബ്ജിയോറില്പ്രദര്ശിപ്പിക്കാറുള്ളൂ.

ഇനി സിനിമ തിരഞ്ഞെടുക്കാത്തതിലാണ് നിങ്ങളുടെ ചൊറിച്ചില് എങ്കില് സദയം ക്ഷമിക്കുക, ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ജൂറിയുടേതായിരിക്കും. അതുകൊണ്ട് അച്ചന്മാരുടെ ചലച്ചിത്രമേളയാണ്, ക്രിസ്ത്യാനികളാണ് നടത്തുന്നത്, സഭ നിയന്ത്രിക്കുന്നു എന്നൊക്കെ മാസികയിലെഴുതുമെന്നു ഭീഷണിപ്പെടുത്തിയാല്‍ പരിഗണിച്ചേക്കുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ വീണ്ടും പറയുന്നു. നിങ്ങളെ ആരോ  കാര്യമായി പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ജൂറിയുടേതായിരിക്കും.

പിന്നെ  ചെറുചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഉപയോഗിച്ച്  അത് ജനങ്ങളുമായി സംവദിക്കാനുള്ള ഒരു മാധ്യമമാക്കി ജനകീയ വിഷയങ്ങളില് ഇടപെടുക എന്നതാണ് വിബ്ജിയോര് ചലച്ചിത്രകൂട്ടായ്മയുടെ ഉദ്ധ്യേശ്യലക്ഷ്യം. അതിനാല് ചെറു ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്ശിപ്പിക്കുന്നതിലൂടെ ഇത്തരം ജനകീയ വിഷയങ്ങള് ജനങ്ങളിലേക്കെത്തിക്കാന് ഞങ്ങളാല് കഴിയും വിധം ഞങ്ങള് പരിശ്രമിക്കുക തന്നെ ചെയ്യും. മാസികയിലോ ഫേസ്ബുക്കിലോ ഏതെങ്കിലും മൈഗുണാപപന്മാര് എഴുതിയാല് ഈ പരിപാടി പൂട്ടിക്കെട്ടി വീട്ടിലിരിക്കുമെന്ന് ഒരു മൈരനും വ്യാമോഹിക്കണ്ട എന്നും   അവസരത്തില്സസന്തോഷം അഭിമാനത്തോടെ അറിയിക്കട്ടെ.  
 
ഇന്ത്യയിലെ മുഴുവന് മനുഷ്യാവകാശ പാരിസ്തിഥിക രാഷ്ട്രീയ പ്രശ്നങ്ങളില് മുഴുവന് ഇടപെട്ടുകൊള്ളാമെന്നും ഇത്തരത്തിലുള്ള സകല സമരപരിപാടികളിലും പങ്കെടുത്തുകൊള്ളാമെന്നും ഞങ്ങള് ആര്ക്കും വാക്കു കൊടുത്തിട്ടില്ല. നേരത്തേ സൂചിപ്പിച്ചിരുന്നതുപോലെ സിനിമ ഒരു മാധ്യമമാക്കി ജനകീയ വിഷയങ്ങളില് ഇടപെടുക എന്നതാണ് വിബ്ജിയര് ചലച്ചിത്രകൂട്ടായ്മയുടെ ഉദ്ധ്യേശ്യലക്ഷ്യം. അത്തരത്തില്‍  ഏതൊരു സാമൂഹിക സംഘടനയേയും പോലെ വിബ്ജിയോറിന്റെ പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമാനമനസ്കരായ ആളുകളുടേയും സംഘടനകളുടേയും സഹകരണത്തോടേയും  അവരില്‍ നിന്നും, സമൂഹത്തില്‍ നിന്നും ലഭ്യമായ വിഭവങ്ങള്‍ സമാഹരിച്ചുകൊണ്ടും സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെട്ടു കൊണ്ടുതന്നെ വിബ്ജിയോര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിനോടോപ്പം ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. സന്നദ്ധ പ്രവര്‍ത്തകരോ മറ്റ് വിബ്ജിയോറിന്റെ രാഷ്ട്രീയം ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നവരോ അല്ലാതെ കണ്ട അണ്ടനും അടകോടനും  ഫേസ്ബുക്കില്‍ കിടന്നു കുരച്ചാല്‍ വിബ്ജിയോറിന്റെ സുഹൃത്ത് എന്ന നിലയില്ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ തെളിവു നിരത്താനും ഞാന്‍ തയ്യാറല്ല. അതിനു ജനങ്ങളിലേക്കിറങ്ങി വന്ന് അവരോടന്വേഷിച്ച് മനസിലാക്കട്ടെ എന്നണെന്റെ പക്ഷം.

കേരളത്തിനകത്തും പുറത്തുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടേയും സിനിമാ നിര്‍മ്മാതാക്കളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും മാധ്യമ സുഹൃത്തുക്കളുടേയും സംഘടനകളുടേയും വിദ്യാര്‍ത്ഥികളുടേയും പൊതുജനങ്ങളുടേയുമടക്കം ചലച്ചിത്ര കൂട്ടായ്മകളിലൂടേയും അത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടേയും സാമൂഹിക മാറ്റം സ്വപ്നം കാണുന്ന ഒരുപറ്റം ആളുകളുടെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഈ സദുദ്യമത്തെ അടിസ്ഥാന രഹിതമായ കെട്ടുകഥകള്‍ പറഞ്ഞുപരത്തി മാസികയിലെഴുതി തകര്‍ത്തു കളയാമെന്ന് ഒരുത്തനും കണക്കുകൂട്ടണ്ട. എന്തിനും ഒരിക്കല്‍ പരിണാമം സുനിശ്ച്ചിതമാണ്. സ്വാഭാവികമായ അനിവാര്യമായ മാറ്റങ്ങള്‍ക്ക് വിബ്ജിയോറും വിധേയമായിക്കൊള്ളും. 

എന്തായാലും പത്രാധിപരും ലേഖകനും ഒന്നു മനസ്സിലാക്കുന്നതു നല്ലതാണ്. നിങ്ങള്മാത്രമല്ല ഇത്തരം ജോലികള്ചെയ്യുന്നത്. വേറേയും പത്രക്കാരും മാധ്യമങ്ങളും കേരളത്തിനകത്തും പുറത്തും കസര്ത്ത് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. പത്രധര്മ്മം മുറുകെപ്പിടിച്ചുകൊണ്ട് മാന്യമായി ജോലിചെയ്തു ജീവിക്കുന്ന അവര്ക്കുമുന്നില്ബോധം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ശ്രീജിത്തിനും റെന്നിക്കും വേണ്ടി (സത്യന് ഒരു പഴയ പുലിയായതുകൊണ്ട് വിട്ടേക്കാം) നിങ്ങള്മാപ്പിരക്കേണ്ടതായി വരും. ബോധമില്ലായ്മ ഒരു റ്റമല്ലാത്തതുകൊണ്ട് അവര്രക്ഷപ്പെടും തീര്ച്ച. 

(സുഹൃത്തുക്കളെ, ഇതൊരു ആസൂത്രിതമായ ആക്രമണമാണ്. ആര്‍ക്കെതിരെ എന്തെഴുതിയാലും പ്രസിദ്ധീകരിക്കാന്‍ ഒരു മാസിക കൈയിലുണ്ട് എന്ന ധാര്‍ഷ്ട്യം. വിബ്ജിയോറുമായി സഹകരിച്ചുപോരുന്ന സുഹൃത്തുക്കള്‍ ഇത്തരം നുണക്കഥകള്‍/ അപവാദപ്രചരണങ്ങള്‍ നമ്മുടെ നീതിയുക്തമായ പ്രവര്‍ത്തനങ്ങളോടുള്ള ഒരു വെല്ലുവിളിയായി കരുതി പ്രതികരിക്കാനപേക്ഷ)

Sunday, March 25, 2012

vaishnav jan

वैष्णव जन तो .... Gandhiji's Favourite Bhajan...


वैष्णव  जन  तो  तेने  कहिये  जे
पीड़ा  पराई  जाने  रे
पर दुख्खे  उपकार  करे  तोये
मन  अभिमान  न  आने  रे
सकल  लोक  मान  सहने  वन्दे
निंदा  न  करे  केनी  रे
वाच  काछ  मन  निश्छल  राखे
धन धन  जननी  तेनी  रे
सम दृष्टि  ने  तृष्णा  त्यागी
पर स्त्री  जेने  मात  रे
जिव्हा  थकी  असत्य  न  बोले
पर धन  नव  झाली  हाथ  रे
मोह माया  व्यापे  नहीं  जेने
दृढ  वैराग्य  जेना  मन  मान  रे
राम  नाम  शून  ताली  लागी
सकल  तीरथ  तेना  तन  मान  रे
वन लोभी  ने  कपट रहित  छे
काम क्रोध  निवार्य  रे
भने  नरसैय्यो  तेनुं  दर्शन  करता
कुल  एकोतेर  तार्य  रे